വിദ്യാഭ്യാസ-മാനസികാരോഗ്യ-സാമൂഹിക സേവന രംഗങ്ങളിൽ നൽകിയ സമഗ്ര
സംഭാവനകൾ പരിഗണിച്ച് ഡോ. മുർഷിദയ്ക്ക് ഭാരത് സേവക് സമാജിന്റെ
ദേശീയ പുരസ്കാരം.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ
ദീർഘവീക്ഷണത്തിൽ രൂപീകൃതമായ ബി.എസ്.എസ്, വിവിധ മേഖലകളിൽ പ്രാഗൽഭ്യം
തെളിയിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഉന്നത
ബഹുമതി നൽകുന്നത്.
ജൂണ് 12-ന് തിരുവനന്തപുരത്തെ ബി.എസ്.എസ് കേരള സംസ്ഥാന ആസ്ഥാനത്ത് നടന്ന
പ്രൗഢഗംഭീരമായ ചടങ്ങിൽ, ദേശീയ ചെയർമാൻ വി.എസ് ബാലചന്ദ്രനിൽ നിന്നും
നിന്ന് ഡോ. മുർഷിദ പുരസ്കാരം ഏറ്റുവാങ്ങി.
അധ്യാപന ജീവിതം പ്രീ-പ്രൈമറി തലത്തിൽ നിന്ന് ആരംഭിച്ച്, ഇന്ന് സൈക്കോളജി ലക്ചറർ
എന്ന നിലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഇവർക്ക് സാധിച്ചു. ടാലന്റ്
അക്കാദമി, മേലാറ്റൂർ യൂണിവേഴ്സൽ കോളേജ്, കരുവാരകുണ്ട് ഗൈഡൻസ് കോളേജ് ടി.ടി.സി
എന്നിവിടങ്ങളിൽ സൈക്കോളജി ലക്ചററായി പ്രവർത്തിച്ചു വരുന്ന ഇവർ,
വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും വ്യക്തിത്വ
വികസനവും മുൻനിർത്തിയുള്ള നിരവധി ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു.
വേൾഡ് സൈക്കോളജി കൗൺസിലർ ഓർഗനൈസേഷന്റെ ഔദ്യോഗിക അംഗമായ ഡോ. മുർഷിദ, പ്രൊഫഷണൽ
മേഖലയ്ക്കൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും സജീവമാണ്.
വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള
വിദ്യാലയങ്ങൾ എന്നിവ സന്ദർശിച്ചും അവർക്ക് ആവശ്യമായ പിന്തുണയും കരുതലും
നൽകുന്നതിലും ഇവർ മുൻപന്തിയിലുണ്ട്.
മലപ്പുറം ജില്ലയിലെ തൂവൂർ സ്വദേശിയായ പറവട്ടി കുഞ്ഞലവിയുടെയും ഫാതിമ സുഹറയുടെയും മകളാണ് ഡോ. മുർഷിദ.
ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മിൻഹഫാത്തിമയാണ് മകൾ
വിദ്യാഭ്യാസത്തോടൊപ്പം മാനസികാരോഗ്യ ബോധവൽക്കരണ രംഗത്ത് പുതിയ പാതകൾ
വെട്ടിത്തെളിക്കുന്നതിൽ കാണിക്കുന്ന താല്പര്യമാണ് ഇവരെ ഈ ദേശീയ അംഗീകാരത്തിന് അർഹയാക്കിയത്. മലപ്പുറം: വിദ്യാഭ്യാസ-മാനസികാരോഗ്യ-സാമൂഹിക സേവന രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. മുർഷിദയ്ക്ക് ഭാരത് സേവക് സമാജിന്റെ
ദേശീയ പുരസ്കാരം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ
ദീർഘവീക്ഷണത്തിൽ രൂപീകൃതമായ ബി.എസ്.എസ്, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഉന്നത
ബഹുമതി നൽകുന്നത്.
ജൂണ് 12-ന് തിരുവനന്തപുരത്തെ ബി.എസ്.എസ് കേരള സംസ്ഥാന ആസ്ഥാനത്ത് നടന്ന
പ്രൗഢഗംഭീരമായ ചടങ്ങിൽ, ദേശീയ ചെയർമാൻ ഡോ ബി.എസ് ബാലചന്ദ്രനിൽ നിന്നും
നിന്ന് ഡോ. മുർഷിദ പുരസ്കാരം ഏറ്റുവാങ്ങി.
അധ്യാപന ജീവിതം പ്രീ-പ്രൈമറി തലത്തിൽ നിന്ന് ആരംഭിച്ച്, ഇന്ന് സൈക്കോളജി ലക്ചറർ
എന്ന നിലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഇവർക്ക് സാധിച്ചു. ടാലന്റ്
അക്കാദമി, മേലാറ്റൂർ യൂണിവേഴ്സൽ കോളേജ്, കരുവാരകുണ്ട് ഗൈഡൻസ് കോളേജ് ടി.ടി.സി
എന്നിവിടങ്ങളിൽ സൈക്കോളജി ലക്ചററായി പ്രവർത്തിച്ചു വരുന്ന ഇവർ,
വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും വ്യക്തിത്വ
വികസനവും മുൻനിർത്തിയുള്ള നിരവധി ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകി
വരുന്നു.
വേൾഡ് സൈക്കോളജി കൗൺസിലർ ഓർഗനൈസേഷന്റെ ഔദ്യോഗിക അംഗമായ ഡോ. മുർഷിദ, പ്രൊഫഷണൽ
മേഖലയ്ക്കൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും സജീവമാണ്.വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള
വിദ്യാലയങ്ങൾ എന്നിവ സന്ദർശിച്ചും അവർക്ക് ആവശ്യമായ പിന്തുണയും കരുതലും
നൽകുന്നതിലും ഇവർ മുൻപന്തിയിലുണ്ട്.
മലപ്പുറം ജില്ലയിലെ തൂവൂർ സ്വദേശിയായ പറവട്ടി കുഞ്ഞലവിയുടെയും ഫാത്വിമ സുഹറയുടെയും മകളാണ് ഡോ. മുർഷിദ.
ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മിൻഹഫാത്തിമയാണ് മകൾ.
വിദ്യാഭ്യാസത്തോടൊപ്പം മാനസികാരോഗ്യ ബോധവൽക്കരണ രംഗത്ത് പുതിയ പാതകൾ
വെട്ടിത്തെളിക്കുന്നതിൽ കാണിക്കുന്ന താല്പര്യമാണ് ഇവരെ ഈ
ദേശീയ അംഗീകാരത്തിന് അർഹയാക്കിയത്.